ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025 ഡിസംബർ 10, ബുധനാഴ്‌ച

കാർ അപകടം: പോലീസ് കസ്റ്റഡിയിൽ വാഹനം നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ.?

 ചോദ്യം: എൻ്റെ കാറിൻ്റെ റിയർ വ്യൂ മിറർ തട്ടി ഒരു കുട്ടി റോഡിൽ വീണ് തുടയിൽ ലിഗ്മെൻ്റ് ഫ്രാക്ചർ ആയി. FIR ഇട്ടു. കാർ സറണ്ടർ ചെയ്യണം എന്ന് പറഞ്ഞു. എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?

മറുപടി:

​ഇത്തരം സാഹചര്യങ്ങൾ നിർഭാഗ്യകരമാണ്, എങ്കിലും നിയമപരമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് വാഹനം ഹാജരാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

​1.  വാഹനം ഹാജരാക്കുക.

​വാഹന ഉടമ എന്ന നിലയിൽ, സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിൽ പോലും, നിയമപരമായ നടപടികൾക്കായി പോലീസോ കോടതിയോ വാഹനം ഹാജരാക്കാൻ ആവശ്യപ്പെടുമ്പോൾ സഹകരിക്കുക എന്നതാണ് പ്രധാനം. സഹകരിച്ചില്ലെങ്കിൽ നിയമപരമായി താങ്കളുടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് അധികാരം ഉണ്ട് അങ്ങനെ എടുക്കുമ്പോൾ നിലവിലുള്ള കേസിനെകാൾ മറ്റ് അനേകം കേസുകൾ കൂടി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടും.

​2.  തെളിവുകൾ

​വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുമുമ്പ് നിർബന്ധമായും​ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടെയും (360 ഡിഗ്രി) വ്യക്തമായ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കുക.

​അകത്തും പുറത്തുമുള്ള ഭാഗങ്ങൾ, പ്രത്യേകിച്ച് കേടുപാടുകൾ സംഭവിച്ചെന്ന് പറയുന്ന ഭാഗം  സൂക്ഷ്മമായി പകർത്തുക. ​

പോലീസ് കസ്റ്റഡിയിൽ പോയ ശേഷം വാഹനത്തിൽ പുതിയ കേടുപാടുകൾ ഉണ്ടായാൽ തെളിവിനായി ഈ ഫോട്ടോകൾ ഉപയോഗിക്കാം. മാത്രമല്ല പരിക്ക് പറ്റിയ വ്യക്തിയുടെ പരിക്ക് ഗുരുതരം ആവുകയോ മരണം സംഭവിക്കുകയോ ചെയ്താൽ കേസിന്റെ ഗതിയും വകുപ്പുകളും എല്ലാം മാറും. അപ്പോൾ നിങ്ങൾക്ക് എതിരെ പുതിയ തെളിവുകൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് നല്ലതാണ്.

​3. വാഹനത്തിന്റെ സംരക്ഷണം ഉറപ്പാക്കുക:

കേസിന്റെ സ്വഭാവം അനുസരിച്ച് മേപ്പടി വാഹനം ​പോലീസ് സ്റ്റേഷൻ പരിസരത്ത്  ദിവസങ്ങളോളം കിടക്കേണ്ടി വരും. വെയിലും മഴയുമേറ്റ് വാഹനം കേടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം.​ വാഹനം മൂടാനായി ഒരു കവർ വാങ്ങി 

പോലീസുകാരോട് അനുവാദം വാങ്ങി വാഹനം മൂടിയിടുക. ഒരു കാര്യം ശ്രദ്ധിക്കുക വാഹനത്തിൻറെ ഉടമസ്ഥൻ താങ്കൾ ആണെങ്കിലും പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ വാഹനത്തിൻറെ എന്ത് കാര്യം ചെയ്യുവാനും പോലീസിൻറെ അനുവാദം വാങ്ങണം 

​4. വാഹന പരിശോധന :

​FIR രജിസ്റ്റർ ചെയ്ത കേസുകളിൽ, പോലീസ് വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി കസ്റ്റഡിയിലെടുക്കും.​ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിലെ AMVI (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) ഉദ്യോഗസ്ഥൻ്റെയും പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സാധാരണഗതിയിൽ വാഹനം താങ്കൾക്ക് സ്റ്റേഷനിൽ വെച്ച് തന്നെ വിട്ടുനൽകുന്നതാണ്.

​5.കോടതി മുഖേനയുള്ള നടപടികൾ

​ചില ഗുരുതരമായ കേസുകളിൽ, വാഹനം തിരികെ ലഭിക്കുന്നതിനായി കോടതി മുഖേന അപേക്ഷ നൽകേണ്ടതായി വരും.​ഇതിനായി ഒരു അഭിഭാഷകനുമായി ഉടൻ ബന്ധപ്പെടുക. വാഹനത്തിന്റെ കസ്റ്റഡി തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ (Release Petition) നൽകുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ അഭിഭാഷകൻ വഴി പൂർത്തിയാക്കാം. അതിനുശേഷം രണ്ട് ആൾ ജാമ്യത്തിൽ താങ്കൾക്ക് കോടതിയിൽ നിന്നും വാഹനം വിട്ടു നൽകുന്നതാണ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ വാഹനം വീണ്ടും പരിശോധിക്കാൻ ആവശ്യം വന്നാൽ താങ്കൾ ഹാജരാക്കിയില്ല എങ്കിൽ നടപടികൾ എടുക്കാനാണ് ജാമ്യത്തിൽ വിടുന്നത്.

(Courtesy. Adv Ahammed Sha)


2025 ഡിസംബർ 3, ബുധനാഴ്‌ച

രാജ്യത്തെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലം; വില 1.17 കോടി

ഹരിയാനയിൽ വാഹന റജിസ്ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തിൽ പങ്കെടുത്തത് 45 പേർ. രണ്ടും റെക്കോർഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പർ ലേലത്തിൽ പോയത് 37.91 ലക്ഷത്തിനാണ്.

കേരളത്തിൽ, ഏപ്രിലിൽ KL 07 DG 0007 നമ്പർ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേർന്നുനിൽക്കുന്ന നമ്പറാണിത്


2025 നവംബർ 29, ശനിയാഴ്‌ച

ബസുകളുടെ നിയമലംഘനം: സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷ ഉറപ്പാക്കണം- മനുഷ്യാവകാശ കമ്മിഷൻ..!

 സ്വകാര്യബസ്  നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.*

*അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരേ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷാനടപടി ഉറപ്പാക്കണം. ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവത്കരണ പരിപാടികൾ സംസ്ഥാന-ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കണം. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഓൺലൈൻ/ഹെൽപ്പ് ലൈൻ സംവിധാനം ശക്തിപ്പെടുത്തണം.*

*അപകടങ്ങളിലെ അന്വേഷണറിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ട്രാൻസ്പോർട്ട് കമ്മിഷണർ രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണം.*

*ഒരു സ്വകാര്യബസിനെതിരായ പരാതി പരിഗണിക്കുമ്പോഴാണ് നിർദേശം വെച്ചത്. വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി തെറിച്ചുവീണു.*

*ഡ്രൈവറുടെ ലൈസൻസും കണ്ടക്ടറുടെ കണ്ടക്ടർ ലൈസൻസും ആറുമാസത്തേക്ക് അയോഗ്യമാക്കിയതായി ആർടിഒ കമ്മിഷനെ അറിയിച്ചു.*

കാൽനട യാത്രക്കാരുടെ സുരക്ഷ നിയമങ്ങൾ കർശനമാക്കാൻ മോട്ടർവാഹന വകുപ്പ്.

കാൽനടക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർവാഹന വകുപ്പ്. സീബ്ര ക്രോസിങ്ങിൽ വാഹനം നിർത്തുന്നവരുടെയും പാർക്ക് ചെയ്യുന്നവരുടെയും ലൈസൻസ് റദ്ദാക്കും. 2000 രൂപ പിഴ ഈടാക്കാവുന്ന നിയമനടപടികളും സ്വീകരിക്കും. കാൽനടക്കാർക്കു വേണ്ടിയുള്ള സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി എടുക്കണമെന്ന ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശങ്ങൾ നൽകിയത്.

സീബ്ര ക്രോസിങ്ങിൽ കാൽനട യാത്രക്കാർക്ക് ആദ്യ പരിഗണന നൽകണമെന്നു കോടതി നിർദേശിച്ചു. ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്തണം. ഡ്രൈവിങ് ടെസ്റ്റിൽ ഇക്കാര്യവും ഉൾപ്പെടുത്തണം. സമയനിബന്ധനയുണ്ടെന്ന പേരിൽ അമിത വേഗത്തിൽ പാഞ്ഞ് സ്വകാര്യ ബസുകൾക്കും നിയമം ലംഘിക്കാനാവില്ല. സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ചു വിശദീകരണം നൽകാൻ അധികൃതർക്ക് നിർദേശം നൽകിയ കോടതി ഹർജി ഡിസംബർ 10ന് പരിഗണിക്കാൻ മാറ്റി. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാലൈൻ മറികടക്കവേ 218 പേർ വാഹനമിടിച്ചു മരിച്ചെന്ന മാധ്യമ റിപ്പോർട്ടിന്റെയും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ഓൺലൈനിൽ ഹാജരായിരുന്ന ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി കാളിരാജ് മഹേഷ്കുമാർ, ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു എന്നിവരിൽ നിന്ന് കോടതി വിവരങ്ങൾ തേടിയിരുന്നു.

സീബ്ര ക്രോസിങ്ങുകളിലുണ്ടാകുന്ന അപകടങ്ങളിൽപ്പെടുന്നത് പകുതിയും മുതിർന്ന പൗരൻമാരാണെന്നും ഐജി വിശദീകരിച്ചു. ബജറ്റിൽ വകയിരുത്തുന്നത് ഉൾപ്പെടെ ആവശ്യമായ നടപടികൾ പരിശോധിക്കുമെന്നു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. 


2025 നവംബർ 18, ചൊവ്വാഴ്ച

പഴയ വാഹനങ്ങൾ പരിപാലിക്കാൻ ഇനി ചെലവേറും, ഫിറ്റ്നസ് ഫീസ് പത്തിരട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ?

ന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസുകൾ നിലവിലുള്ളതിനേക്കാൾ പത്തിരട്ടി വരെ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളിൽ ഭേദഗതി വരുത്തിയണ് പുതിയ നടപടി. പുതുക്കിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാണ്.

പുതിയ നിയമം അനുസരിച്ച്, ഉയർന്ന ഫിറ്റ്നസ് ഫീസുകൾക്കുള്ള കാലപഴക്കം 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മ‌ൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. 10–15 വർഷം, 15–20 വർഷം, 20 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. വാഹനം ഉപയോഗിക്കുന്നതിന്റെ വർഷം കൂടുമ്പോൾ ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഇനി ഈടാക്കുക. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വർഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നൽകേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ കാലപഴക്കമുളള മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,800 രൂപയ്ക്ക് പകരം 20,000 രൂപയും നൽകണം. 20 വർഷത്തിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി 15,000 രൂപയാണ് നൽകേണ്ടത്. മുച്ചക്ര വാഹനങ്ങൾക്ക് 7,000 രൂപയാണ് നിരക്ക്. 20 വർഷത്തിലധികം പഴക്കമുള്ള ടു - വീലറുകൾക്ക് 600 രൂപയിൽ നിന്ന് 2,000 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.

15 വർഷത്തിൽ താഴെയുള്ള വാഹനങ്ങൾക്കും ഉയർന്ന ഫീസ് ഈടാക്കും. ഫിറ്റ്‌നസ് ടെസ്റ്റുകൾക്കായി മോട്ടോർസൈക്കിളുകൾക്ക് 400 രൂപ നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 1,000 രൂപയുമാണ് നൽകേണ്ടത്. റോഡുകളിൽ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി. പഴയ വാഹനങ്ങൾ കൂടുതൽ നിരക്കിൽ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയത് വാങ്ങാനോ നിർബന്ധിതരാക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

2025 നവംബർ 2, ഞായറാഴ്‌ച

തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

*കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.


കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

തേർഡ്ർ പാർട്ട് ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ട‌പരിഹാര തുക അനുവദിക്കും.

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്‌തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്സണൽ ആക്സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ട‌മുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

കംപൽസറി പിഎ കവറിൻ്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം.

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം.

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക.

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്‌ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്. നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിൻ്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.

കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ; നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ; ഫിറ്റ്‌നസ് ടെസ്റ്റിനും നിർബന്ധം..!

 റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്തെ ഹെവി വാഹനങ്ങൾക്ക് ഇന്ന് (നവംബർ 1) മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ഈടാക്കും.*

വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ചയെത്താത്ത 'ബ്ലൈൻഡ് സ്‌പോട്ടുകളിൽ' വെച്ചാണ് അടുത്ത കാലത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.*

​​സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.*

ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ കാഴ്ചാ പരിമിതി ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് 'ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ' അഥവാ 'ഫിഷ് ഐ മിററുകൾ'.*

അതേസമയം, ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.*